ബാബു ആൻ്റണി വരുമെന്നും, വായ പൊത്തിപ്പിടിച്ച് – തൂക്കിയെടുത്ത് കൊണ്ടു പോകുമെന്നും പേടിച്ച്, ഉറങ്ങാതിരിക്കുമായിരുന്ന ഒരു കൂട്ടുകാരി, പത്രക്കടലാസില്‍ കടലമുട്ടായിയും പൊതിഞ്ഞ് ബാബു ആൻ്റണി വന്നു കയറുന്ന സന്ധ്യകളെക്കുറിച്ച് അവള്‍ വിങ്ങി വിങ്ങി പറഞ്ഞൊപ്പിക്കുമ്പോൾ ഞാനവളെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്, നമുക്കയാളെ കൊന്നാലോ ?’ ആദ്യമായും അവസാനമായും അങ്ങനെ ചോദിച്ചത് അവളോടാണ്..