മരണം സംഭവിക്കുമ്പോൾ പോലും ആശുപത്രിയിൽനിന്നു വലിയ കരച്ചിലൊന്നും കേൾക്കാറില്ല, എന്നാൽ, ഇന്നലെ രാവിലെ കുട്ടികളും മുതിർന്നവരും വാവിട്ടു കരയുന്ന ശബ്ദം കേട്ടു. കിടക്ക ലഭിക്കാത്തതിന്റെ പേരിലുള്ള ബഹളം ആയിരിക്കുമെന്നാണു തോന്നിയത്; നാസിക്കില്‍ 24 പേർ ശ്വാസം കിട്ടാതെ മരിച്ച ദുരന്തം വിവരിച്ച് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി